സംഗീത സംവിധായകൻ ഇളയരാജ ഇത്ര നീചനാണോ? അതോ ദാഹിച്ചവന് ഒരുതുള്ളി വെള്ളം നൽകിയവനാണോ തെറ്റ്കാരൻ? നാം അറിയേണ്ടതാണ്. ഇളയരാജയുടെ 76 -ആം ജന്മദിനാഘോത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെക്കിടെ നടന്ന സംഭവമാണ് ഇപ്പോൾ ലോകം തന്നെ പുച്ഛത്തോടെ കാണുന്നത്.
വേദിയിലുള്ള ഒരാൾ ദാഹിക്കുന്നതായി പറഞ്ഞപ്പോൾ വെള്ളം കൊടുത്ത സെക്യൂരിറ്റികാരനോട് ഇളയരാജ വേദിയിൽ വച്ച് ക്ഷുഭിതനാവുകയായിരുന്നു. തീർത്തും അപമാനിക്കുന്ന രീതിയിലായിരുന്നു വേദിയിൽ വച്ച് ഇളയരാജയുടെ പെരുമാറ്റം. വെള്ളം നൽകിയ സെക്യൂരിറ്റി ജീവനക്കാരനോട് വേദിയിലെത്താൻ മൈക്കിലൂടെ ആവശ്യപ്പെടുകയും എന്തിനാണ് വേദിയിലുള്ള ആൾക്ക് വെള്ളം നൽകിയത് എന്നുമായിരുന്നു ഇളയരാജയുടെ ചോദ്യം. കൂടാതെ ഇളയരാജയുടെ ആജ്ഞ ഇംഗ്ലീഷിലായിരുന്നു. സെക്യൂരിറ്റികാരൻ മാപ്പ് പറഞ്ഞിട്ടും ഇളയരാജ ശകാരം നിർത്തിയില്ല. മൈക്കിൽ സംസാരിക്കാൻ ആവിശ്യപെടുകയും ചെയ്തു. പേടിച്ച് വിറച്ച സെക്യൂരിറ്റികാരനോട്, ഈ സന്ദർഭത്തിൽ ഗായകൻ മനോയാണ് കാലിൽ വീണ് മാപ്പു ചോദിക്കാൻ ആവശ്യപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരൻകാലിൽ വീണതിന് ശേഷം മാത്രമാണ് വേദിയിൽ നിന്നും പോയതും.
കൂടാതെ പരിപാടി കാണാൻ ആയിരവും അഞ്ഞൂറും രൂപ മുടക്കിയാണ് ഓരോരുത്തരും പരിപാടി കാണാൻ വന്നിരിക്കുന്നതെന്നും ഇങ്ങനെ സംഭവിക്കുന്നതിന് തന്നെയാണ് എല്ലാവരും ചീത്ത പറയുകയെന്നും ഇളയരാജ പിന്നീട് വിശദീകരിക്കുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇളയരാജയ്ക്ക് കടുത്ത വിമശനങ്ങളുമായാണ് നിരവധി ആളുകൾ രംഗത്ത് എത്തുന്നത്.
സംഗീതലോകത്ത് എല്ലാവരും ആരാധിക്കുന്ന ഇളയരാജയുടെ ഇത്രയും കലുഷിതമായ പെരുമാറ്റം ആരധർക്ക് തന്നെ രോഷം കൊള്ളുന്നുമുണ്ട്. ഒരു വ്യക്തിയെ ആയിരങ്ങൾ അണിനിരന്ന ചടങ്ങിൽ വച്ച് അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തിയല്ലേ. ദാഹിച്ചവന് ഒരു തുള്ളി വെള്ളം ആവശ്യപ്പെട്ടപ്പോൾ തന്റെ കടമ ചെയ്ത സെക്യൂരിറ്റിക്കാരനോട് ഇത്രയും ക്ഷുഭിതനാവേണ്ട ആവിശം ഉണ്ടോ എന്നും നാം പരിശോധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക