പഠാന്‍കോട്ട്: ജമ്മു കശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏഴ് പ്രതികളില്‍ ആറു പേര് കുറ്റക്കാര്‍. കേസിലെ മുഖ്യപ്രതിയും ഗ്രാമത്തലവനുമായ സാഞ്ജി റാം, കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് പോലീസ്. കണ്ടെത്തിയ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, തിലക് രാജ് എന്നിവര്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പഠാന്‍കോട്ട് പ്രത്യേക കോടതിയാണ് ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഒരാളെ വെറുതെ വിട്ടു.
കുറ്റകൃത്യം നടന്ന് 16 മാസത്തിന് ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. 2018 ജൂൺ പത്തിനാണ് എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയത്. കഠുവയിലെ ഒരു ക്ഷേത്രത്തിനു സമീപത്തെ ഹാളില്‍ കുട്ടിയെ കെട്ടിയിട്ട് മയക്കുമരുന്നു നല്കി മയക്കിയശേഷം നാലു ദിവസം കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു.അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക