ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കത്വായിൽ എട്ടുവയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വിധിച്ച ശിക്ഷയിൽ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ നിരാശ പ്രകടിപ്പിച്ചു.
കത്വാ കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതിയാണ് ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്. ഏഴ് പ്രതികളിൽ തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെ വിടുകയും ആറ് പേർ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു.
Was expecting capital punishment for kuthua rape and murder criminals. J and k Government must go for appeal in higher court.
— rekha sharma (@sharmarekha) June 10, 2019
കേസിലെ മുഖ്യപ്രതി സാഞ്ചി റാം, പര്‍വേഷ് കുമാര്‍, സ്പെഷ്യൽ പോലീസ് ഓഫീസർ ദീപക് ഖജൂരിയ്യ എന്നിവർക്ക് ജീവപര്യന്തവും തെളിവ് നശിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അഞ്ച് വർഷം ശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ വധശിക്ഷ പ്രതീക്ഷിച്ച കേസിൽ കോടതി വിധിച്ച ശിക്ഷയില്‍ തൃപ്തിയില്ലെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ വ്യക്തമാക്കി.
ജമ്മുകശ്മീരിലെ കത്വാ ഗ്രാമത്തില്‍നിന്ന് 2018 ജനുവരി പത്തിന് കാണാതായ ബക്ർവൾ മുസ്ലിം കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം അതിദാരുണമായ നിലയിൽ 17-ന് കണ്ടെത്തുകയായിരുന്നു. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക