മനാമ: കുവൈത്തും സൗദിയും ഉള്‍പ്പെടെ ഗള്‍ഫ് മേഖലകൾ കൊടും ചൂടിനാൽ വെന്തുരുകുകയാണ്. കൂടാതെ താപാഘാതത്തില്‍ കുവൈത്തില്‍ ഒരാള്‍ മരിച്ചു. ഭൂമിയിലെ ഏറ്റവും വലിയ ചൂടാണ് കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തിയത്. കുവൈത്തില്‍ കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ ചൂട്- 52.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഉച്ചക്ക് താപനില 63 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് 49.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഇറാഖിലെ ബ്രസയിലാണ്.
യുഎഇ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവടങ്ങളില്‍ എല്ലാം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനിലയോടൊപ്പം പലപ്പോഴും ഹ്യുമിഡിറ്റിയും വര്‍ധിക്കുന്നത് യാത്രകളും പുറത്തെ ജോലികളും അസഹ്യമാക്കുന്നു.
വേനലില്‍ സാധാരണ ഉണ്ടാകാറുള്ള താപ തരംഗം ഇത്തവണ നേരത്തെ എത്തിയതാണ് വേനല്‍ തുടക്കത്തിലേ പൊള്ളാന്‍ കാരണമായത്. സാധാരണ താപതരംഗം ജൂണ്‍ 21 ന് ശേഷമാണ് ഉണ്ടാകാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക