തമിഴ്നാട്ടില്‍ വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ പച്ചക്കറിയുടെ വില കുതിച്ച് ഉയര്‍ന്നിരിക്കുകയാണ്. മണ്‍സൂണ്‍ കനിഞ്ഞില്ലെങ്കില്‍ വില ഇനിയും കുതിച്ച് ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തില്‍ ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറി വില ഇരട്ടിയായിട്ടുണ്ട്. മുപ്പത് രൂപയുണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 150 രൂപയാണ്. ട്രോളിങ് നിരോധനം വന്നതും സംസ്ഥാനത്ത് പച്ചക്കറി വില കൂടാന്‍ കാരണമായിട്ടുണ്ട്.
കേരളത്തിലേക്ക് കൂടുതലായി പച്ചക്കറി കയറ്റുമതി ചെയ്യുന്ന സേലം, മധുര ഉള്‍പ്പടെയുള്ള വിപണികളെയും വരള്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. വരള്‍ച്ചയെ തുടര്‍ന്ന് ഉല്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.
തമിഴ്നാട്ടില്‍ നെല്ല്, കരിമ്പ്, പൂവ് കൃഷികളെയും ജലക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. തമിഴ്നാടിന് പുറമെ ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ പച്ചക്കറിയുടെ വരവ് കുറഞ്ഞതും സംസ്ഥാനത്ത് വില ഉയരുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക