അലിഗഡ്: തന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാഴാഴ്ചയാണു സംഭവം. മകന് കണ്ടുനില്ക്കെയായിരുന്നു കൊലപാതകം.
ഒരു കുട്ടിയുടെ മാതാവായ മുപ്പത്തിരണ്ടുകാരിയാണു കൊല്ലപ്പെട്ടത്. പിതാവായ മാന്‍പല്‍ അമ്മയെ മുക്കിക്കൊല്ലുന്നതു കണ്ടെന്നു കുട്ടി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കുട്ടിയെയും കൊല്ലുമെന്നു മാന്‍പല്‍ ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരന് പോലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. തന്ത്രിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന മാന്പലിന്റെ ആവശ്യത്തെ തുടര്‍ന്നു ഭയന്ന സഹോദരി രണ്ടു ദിവസം മുൻപ് ഫോണ്‍ ചെയ്തിരുന്നെന്നും ഇടപെടണമെന്ന് ആവശ്യപ്പെട്ടെന്നും സഹോദരന് പരാതിയില്‍ പറയുന്നു.
വിഷയം പിന്നീടു പരിഹരിക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഭാര്യയെ പുഴയിലേക്കു കൂട്ടിക്കൊണ്ടുപോയി മാന്‍പല്‍ മുക്കിക്കൊല്ലുകയായിരുന്നു. തന്ത്രിയായ സന്ത്ദാസ് ദുര്‍ഗാദാസും ഒപ്പമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം തന്ത്രി പുഴ നീന്തിക്കടന്ന് അടുത്ത ജില്ലയിലേക്കു പോയി.
പരാതിയുടെ അടിസ്ഥാനത്തില്‍ തന്ത്രിയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. തന്ത്രിയായ സന്ത്ദാസ് ദുര്ഗദാസിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക