ഉത്തര്‍പ്രദേശിലെ അലിഗഢിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ സംഭവത്തിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റുചെയ്തു. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കുട്ടികളുടെ വീട്ടുകാർ നല്കിയ പരാതിയില്‍ മുന്നി ദേവി(55) എന്ന സ്ത്രീയാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമം അടക്കമുള്ളവ ചുമത്തി പോലീസ് കേസെടുത്തു. നാല് ആണ്‍കുട്ടികള്‍ക്കൊപ്പം മുന്നി ദേവിയുടെ പേരക്കുട്ടി കഴിഞ്ഞ ദിവസം വീടിനടുത്തുനിന്ന് കളിച്ചിരുന്നു. തുടർന്ന് അവര്‍ ആണ്‍കുട്ടികളെ വീടിനുള്ളിലേക്ക് വിളിച്ച് വരുത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കുട്ടികളെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.അതേസമയം പേരക്കുട്ടിയെ ആണ്‍കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് ഉപദ്രവിച്ചതെന്നാണ് നിഗമനം. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക