തിരുവനന്തപുരം: പതിനേഴുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 45കാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തിരുവനന്തപുരം പൊഴിയൂരിലാണ് സംഭവം. ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് വീട്ടുകാര്‍ അറിയിച്ചതു പ്രകാരം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് 17കാരന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യുവതി ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്നും 17കാരന് മൊഴി നല്കി. കുട്ടിയുടെ അമ്മവഴിയുള്ള ബന്ധുവാണ് കേസിലെ പ്രതി.
രണ്ട് വര്‍ഷം മുൻപ് അവധിക്കാലത്ത് കുട്ടി ഇവരുടെ വീട്ടില്‍ വിരുന്നിന് പോയ സമയത്താണ് ബന്ധം തുടങ്ങുന്നത്. പിന്നീട് ക്ലാസ് ഒഴിവാക്കി 17കാരന് ഇവരുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവരുടെ വീട്ടില്‍നിന്ന് സ്കൂളില്‍ പോകണമെന്ന് പറഞ്ഞ് വാശിപിടിക്കാനും തുടങ്ങി. എന്നാല്‍ കുട്ടിയുടെ ആവശ്യം മാതാപിതാക്കള്‍ നിരസിച്ചതോടെയാണ് സ്വഭാവത്തില്‍ മാറ്റം വന്നു തുടങ്ങിയത്.
ഇതോടെ കുട്ടി മാതാപിതാക്കളോട് ദേഷ്യത്തോടെ പെരുമാറാന്‍ തുടങ്ങി. നിസാര കാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുകയും ടിവി എറിഞ്ഞുടക്കുയും ചെയ്തു. ഒരിക്കല്‍ അച്ഛനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെയാണ് കൗൺസിലിംഗിന് കൊണ്ടുപോയത്.
17കാരനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പോക്സോ പ്രകാരം 3,4,5 വകുപ്പുകള്‍ ചുമത്തിയാണ് സ്ത്രീക്കെതിരെ കേസെടുത്തതെന്നും പൊഴിയൂര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക