ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവിൽ മയക്കുമരുന്ന് വില്ക്കാന് പറഞ്ഞത് എതിർത്ത 14 കാരന്റെ വായില്‍ മൂന്ന് പേര് ചേര്‍ന്ന് ആസിഡ് ഒഴിച്ചു. സംഭവത്തില്‍ ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ കുട്ടി ഉച്ചയ്ക്ക് വായ തുണി വെച്ച്
മറച്ചു വന്നതിനെ തുടർന്ന് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ആസിഡ് വെച്ച് പൊള്ളിയതാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു. മൂന്നുപേര്‍ ചേര്‍ന്ന് വായിലേക്ക് ആസിഡ് ഒഴിച്ചതാണെന്ന് കുട്ടി ആംഗ്യ ഭാഷയിലൂടെ പൊലീസിന് മൊഴി നൽകി.
മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മൂന്ന് പേര് കുട്ടിയെ നിരന്തരമായി നിര്ബന്ധിച്ചുന്നതായും ഇത് വിസമ്മതിച്ചതിനാണ് കുട്ടിയെ ക്രൂരമായി അക്രമിച്ചതെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായി സംസാരിക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ന്മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ മറ്റു രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക