കേരളത്തില്‍ നിന്ന് കാണാതായ ജര്‍മ്മന്‍ വനിത ലിസ വെയ്സിന്റെ തിരോധാനത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സഹോദരി കരോളിന്. സമാന രീതിയിൽ സംസ്ഥാനത്ത് നിന്ന് കാണാതായ വിദേശ വനിതയുടെ സഹോദരിയുമായി കരോളിന് നടത്തിയ സംഭാഷണത്തിൽ ആത്മീയത തേടിയാണ് കേരളത്തിൽ എത്തിയതെന്ന് പറഞ്ഞു.
അതെ സമയം യുവതിക്ക് ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിന് പറഞ്ഞു.നേരത്തെ തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ സഹോദരി ഇല്ലീസാ , കരോളിൻ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ലിസ വെയ്സിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയാണ്.
ആത്മശാന്തി തേടിയാണ് മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽ എത്തിയത്. മാര്‍ച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
ഇതിനിടെ കരോളിനെ വിളിച്ച് താന്‍ കേരളത്തിലേക്ക് പോവുകയാണെന്നും, അമൃതാനന്ദമയീ അശ്രമത്തില്‍ കുറച്ചു ദിവസം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. വരുന്ന കുറച്ചു ദിവസത്തേക്ക് ഒറ്റയ്ക്കു കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ലിസ കരോളിനോട് പറഞ്ഞു. മാര്‍ച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു കുടുംബവും ആയി ലിസയുടെ അവസാന ഫോണ്‍ സംഭാഷണം. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും യുവതിയെ ക്കുറിച്ച് വിവരങ്ങളില്ലാത്തതിനാൽ കരോളിന് സഹോദരിയെ തിരഞ്ഞിറങ്ങിയത്.
ഇതിനെ തുടർന്ന് കൊല്ലത്തെ അമൃതാനന്തമയി ആശ്രമത്തില്‍ ജര്‍മ്മന്‍ എംബസി മുഖേന ബന്ധപ്പെട്ടു. എന്നാല്‍ അവിടെ നിന്നും കാര്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെയാണ് എംബസി മുഖാന്തിരം ഡല്‍ഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും കോണ്‍സുലേറ്റ് മുഖേന പരാതി എത്തിച്ചത്. ജൂണ്‍ 5ന് ജര്‍മനിയിലെ ഫ്ളെന്സ്ബര്ഗ് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പരാതി ജര്‍മന്‍ കോണ്‍സുലേറ്റ് മുഖേന ഡിജിപിക്കു കൈമാറുകയായിരുന്നു.
എട്ടുവര്‍ഷം മുമ്പാണ് ജര്‍മ്മന്‍ സ്വദേശിനിയായ ലിസ വെയ്സ് ഇസ്ലാം മതം സ്വീകരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ലിസ ഏറെ നാൾക്കു ശേഷം അയാളുമായി പിരിഞ്ഞ്. അതിനു ശേഷം അമേരിക്കയില്‍ നിന്ന് തിരികെയെത്തി ബെര്‍ലിനിലും സ്വീഡനിലുമായി കഴിഞ്ഞു. എന്നാൽ ഇതിനിടെ കുട്ടികളെ ഭര്‍തൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയക്കേണ്ടതായും വന്നു. ഈ സംഭവത്തോടെ യുവതി മാനസികമായി തകർന്നിരിന്നു. ഇതിൽ നിന്നുള്ള മുക്തിക്ക് വേണ്ടിയാണ് യുവതി ആത്മശാന്തി കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക