മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ മരണം 21 ആയി. കൂടാതെ ശക്തമായ മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുംബൈയിലെ മലാഡിലും പൂനെയിലും മതിലിടിഞ്ഞുവീണാണ് അപകടമുണ്ടായിരിക്കുന്നത്. മലാഡില്‍ മതില് ഇടിഞ്ഞുവീണ് 13 പേര് മരിച്ചു. അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തുകയും ചെയ്തു കൂടാതെ മതിലിനിടയില്‍ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോട്ടുണ്ട്. പൂനെയിലുണ്ടായ അപകടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. പൂനെയിലെ സിന്‍ഹാഡ് കോളേജിലാണ് മതില് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്.
രാത്രി ഒന്നേകാലോടെയാണ് കോളജ് മതില് തകര്‍ന്നു വീണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ഭിത്തിയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു ചെയ്തത്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാകുകയും റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറാകുകയും ചെയ്തു. ഇതോടെ സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക