തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയെക്കില്ലെന്ന് സൂചന. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ടിയാല്‍ പ്രത്യേക കമ്പനിക്ക് വഴിയൊരുങ്ങുന്നു. രാജ്യത്തെ മറ്റ് മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിക്ക് കൈമാറാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലിന്റെ സാഹചര്യത്തിലാണ് കേന്ദ്ര തീരുമാനം.
അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ലേലത്തില്‍ ഒന്നാമതെത്തിയ അദാനി ഗ്രൂപ്പിന് കൈമാറാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഇതില്‍ നാലാമതായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാതത്താവളത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തതുമില്ല. തിരുവനന്തപുരം അദാനി ഗ്രൂപ്പിന് കൈമാറിയെക്കില്ലെന്നാണ് സൂചന. ഇത് സംസ്ഥാനസര്‍ക്കാര്‍ വിഷയത്തില്‍ നടത്തിയ നിരനന്തര ഇടപെടലിന്റെയും കേന്ദ്രത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെയും ഫലമായിട്ടാണ് വിലയിരുത്തുക. അദാനി ഗ്രൂപ്പില്‍ നിന്നും വിമാനത്താവള നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ടിയാല്‍ പ്രത്യേക കമ്പനിക്ക് നല്‍കുന്നതിനാണ് വഴിയൊരുങ്ങുന്നത്. ഇവരായിരുന്നു ടെന്‍ഡറില്‍ രണ്ടാമതെത്തിയത്.
കൂടാതെ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ നിലപാടും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതില്‍ എതിര്‍പ്പ് അറിയിച്ച് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചിട്ടുണ്ടെന്നും വൈകാതെ അനുകൂല തീരുമാനമെടുക്കുമെന്നും വ്യോമയാന സഹമന്ത്രി വ്യക്തമാക്കിയികുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം അദാനി ഗ്രൂപ്പിനെയും സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധവും സംസ്ഥാനത്തിന്റെ കര്‍ശന നിലപാടും അറിയിച്ചിരുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ആവശ്യമായതിനാല്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് അദാനി ഗ്രൂപ്പ് തയ്യാറല്ലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക