ബര്‍മിങാം: ലോകകപ്പ് കിരീടം സ്വന്തമാക്കാനായി ലോഡ്സില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് നേർക്കുനേർ. രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. ആധികാരികമായി എട്ടു വിക്കറ്റിന്റെ വിജയം. 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെ ഫൈനൽ ഉറപ്പിച്ചു .
1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.മികച്ച തുടക്കമാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ നല്‍കിയത്. ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും 124 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറില്‍ 223 റണ്‍സിന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക