തിരുവനന്തപുരം:സംസ്ഥാനത്തു പഴകിയ ഭക്ഷണം പിടിച്ചെടുക്കൽ തുടർ കഥയാകുന്നു. തുടർച്ചയായി തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ പരിശോധനകളിൽ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. അന്‍പതിലധികം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത് . ഇതില്‍ ചെറുതും വലുതുമായ 30-ലധികം ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ കണ്ടെടുത്തു . പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, മത്സ്യം, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ എണ്ണ, തൈര്, മയൊണൈസ് എന്നിവയാണ് കൂടുതലും പിടിച്ചെടുത്തത്. പരിശോധന വരുംദിവസനങ്ങളില്‍ തുടരുമെന്ന് നഗരസഭ മേയര്‍ വി കെ പ്രശാന്ത് പറഞ്ഞു.
ഇന്നലെയും ഇതുപോലെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. മഴക്കാലമായതിനാൽ വർദ്ധിച്ചു വരുന്ന അസുഖങ്ങളുടെയും ആരോഗ്യ പരിപാലത്തിന്റെ ആവശ്യകതയും ഏറുകയാണ്. ഹോട്ടൽ ഭക്ഷണത്തോടുള്ള മലയാളികളുടെ അമിതമായ ആസക്തിയാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നത്.
ചില ഹോട്ടലുകളില്‍നിന്ന് ഒരാഴ്ചയോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ദിവസങ്ങളോളം ഫ്രീസറില്‍ സൂക്ഷിച്ച ചിക്കന്‍ വിഭവങ്ങളും ഫ്രൈഡ് റൈസും ഉള്‍പ്പെടയുള്ളവയാണ് പിടികൂടിയത്. പല ഹോട്ടലുകളിലും കോഴിയിറച്ചി ശരിയായി വൃത്തിയാക്കാതെയാണ് പാചകം ചെയ്യുന്നതെന്നും കണ്ടെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക