കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കാസര്‍ക്കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുന്നതോടെ മധുവാഹിനി പുഴ കരകവിഞ്ഞൊഴുകുകയും പുഴയോരത്തെ വീടുകള്‍ അപകടാവസ്ഥയിലുമാണ്.
കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍, പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായിരിക്കുകയാണ്. കാഞ്ഞങ്ങാട് ബെല്ലാ സ്കൂളിലും ചെങ്കളയിലും പുതിയ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു.
മഴ ശക്തമായതോടെ കോഴിക്കോട് കൊയിലാണ്ടിയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. 89 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. കണ്ണൂര്‍ തവകരയില്‍ വെള്ളം മഴകയറിയതിനെ മാറ്റി പാര്‍പ്പിച്ച 85 പേര് ഇപ്പോഴും ക്യാംപുകളില്‍ തന്നെ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക