പതിനെട്ടുദേശങ്ങളുടെ അധികാരം ഒമ്പതു ക്ഷേത്രങ്ങളുടെ ഊരാണ്മയുമുണ്ടായിരുന്ന നാഗഞ്ചേരി നമ്പൂതിരിയുടെ അവസാനം ശ്വാസം വിടിഞ്ഞത് മൂന്ന് സെന്റിലെ ചെറിയ വീട്ടില്‍. പെരുമ്പാവൂരിനടുത്ത് അല്ലപ്രയിലായിരുന്നു നൂറു തികഞ്ഞ വാസുദേവന്‍ നമ്പൂതിരിയുടെ ജീവിതാവസാനാ കാലം വീവിതം. REAL
ഒരുകാലത്ത് ഇരിങ്ങോള്‍ വനത്തിന്റെയും അതിനകത്തെ വനദുര്‍ഗാ ക്ഷേത്രത്തിന്റെയും ഉടമസ്ഥനായിരുന്നു അദ്ദേഹം. വനത്തോടു ചേര്‍ന്നുള്ള നാഗഞ്ചേരി മനയുടെ കാരണവര്‍. 15,000 ഹെക്ടര്‍ കൃഷിഭൂമിയുടെ ഉടമ. കേരളത്തിലെ ഒന്‍പതോളം ക്ഷേത്രങ്ങളുടെ ഊരാണ്മക്കാരന്. ഭൂപരിഷ്കരണ നിയമം വന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു. ഇതോടെ സമൃദ്ധിയില്‍നിന്ന് ദാരിദ്ര്യത്തിലേക്ക് കുടുംബം കൂപ്പുകുത്തി. തുടര്‍ന്ന് ഇരിങ്ങോള്‍ വനവും ക്ഷേത്രവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. കൊടിയ ദാരിദ്ര്യത്തില്‍ അകപ്പെട്ടപ്പോഴും ക്ഷേത്രം വകയായി ഉണ്ടായിരുന്ന 200 കിലോ സ്വര്‍ണാഭരണങ്ങള്‍, ചെമ്പ്, ഓട്ടുപാത്രങ്ങള്‍ എന്നിവയടക്കമാണ് ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കിയത്. കാര്‍ത്ത്യായനി എന്ന് പേരിട്ട് വളര്‍ത്തിയിരുന്ന പിടിയാനയെയും കൈമാറി.
നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളില്‍ ഒന്നായിരുന്നു ഇരിങ്ങോള്‍ കാവ്. ഒരു വ്യക്തിക്ക് 15 ഏക്കറില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ലെന്ന ഭൂപരിഷ്കരണനിയമം 1963-ല്‍ സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ മനയുടെ കാരണവരായ വാസുദേവന്‍ നമ്പൂതിരി 1980-ല്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിക്ക് കൈമാറിയതാണ് ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കാവ്.
തിരുവിതാംകൂര്‍ രാജാക്കന്മാര് സമ്മാനിച്ച 4000 ബ്രിട്ടീഷ് പവനും നാഗമാണിക്യം പോലെയുള്ള രത്നശേഖരവും ഉണ്ടായിരുന്ന മനയ്ക്ക് 800 കിലോയ്ക്ക് മുകളിലുള്ള സ്വര്‍ണ ശേഖരവും ഉണ്ടായിരുന്നു.
1980-ല്‍ നാഗഞ്ചേരി മന പെരുമ്ബാവൂര്‍ നഗരസഭയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. ഈ തുക ഉപയോഗിച്ച് പെണ്മക്കളെ വിവാഹം ചെയ്തയച്ചു. ബാക്കിയുള്ളതുകൊണ്ട് അല്ലപ്രയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി. ഒരു ചെറിയ വീടും. രോഗഗ്രസ്ഥനായപ്പോള്‍ അതില്‍ രണ്ട് സെന്റ് അയല്‍വാസിക്ക് വിറ്റ് ചികിത്സ നടത്തി.
നാഗഞ്ചേരിയുടെ ദുരവസ്ഥ മനസ്സിലാക്കി, നാട്ടുകാരന് കൂടിയായ ഡോ. ഡി. ബാബുപോള്‍ മുന്‍കൈയെടുത്ത് തിരുവനന്തപുരത്ത് ഒരു വീടുവെച്ച് താമസിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. കാലങ്ങള്‍ക്കു മുന്‍പ് സര്‍ക്കാര്‍ നാഗഞ്ചേരിയില്‍ നിന്ന് പാട്ടത്തിനെടുത്ത തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ വഴുതക്കാട്ട് മഠം സര്‍വേ നമ്ബര്‍ 262-ല്‍ ഒരേക്കര്‍ 63 സെന്റ് സ്ഥലം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള നാഗഞ്ചേരിയുടെ ഹര്‍ജി അങ്ങനെ പരിഗണിക്കപ്പെട്ടു.
ഇതെക്കുറിച്ചന്വേഷിച്ച സര്‍ക്കാര്‍ വഴുതക്കാട് ഗണപതിക്ഷേത്രത്തിന്റെ വടക്കുവശത്തുള്ള സ്ഥലം മറ്റുള്ളവര്‍ കൈയേറിയതായി കണ്ടെത്തി. അത് തിരിച്ചുപിടിക്കാന്‍ കഴിയാത്തതിനാല്‍ തിരുവനന്തപുരം സിറ്റിയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടു. ഇ.എം.എസിന് തിരുവനന്തപുരത്ത് സ്മാരകം നിര്‍മിക്കാന്‍ സര്‍ക്കാര്‍ സ്ഥലം തേടി നടന്ന കാലമായിരുന്നു അത്. തനിക്ക് മൂന്ന് സെന്റ് സ്ഥലം ലഭിക്കുമെങ്കില്‍ അത് ഇ.എം.എസിന് സ്മാരകം നിര്‍മിക്കാന്‍ ഉപയോഗിച്ചോളൂ എന്നു പറഞ്ഞ് നാഗഞ്ചേരി അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് കത്തെഴുതി. സമൃദ്ധി മാത്രം കണികണ്ടുണര്‍ന്നിരുന്ന സ്വസമുദായത്തിന് ദാരിദ്ര്യക്കടല്‍ കാട്ടിക്കൊടുത്തയാളാണ് ഇ.എം.എസ്. എന്ന് നാഗഞ്ചേരി കത്തില്‍ പറഞ്ഞു.
ഏതാനും വര്‍ഷം മുമ്പുവരെ സര്‍ക്കാരില്‍നിന്ന് ജന്മിക്കരം ലഭിച്ചിരുന്നു. 62 രൂപ ജന്മിക്കരം വാങ്ങാന്‍ അതിന്റെ മൂന്നിരട്ടി തുക മുടക്കി തിരുവനന്തപുരം വരെ പോകേണ്ട അവസ്ഥയില്‍ അത് അദ്ദേഹം നിരാകരിച്ചു.
ഇപ്പോള്‍ അല്ലപ്രയിലെ തന്റെ കൊച്ചു വീട്ടില്‍ ഇളയ മകന് ഗണപതിയോടൊപ്പമാണ് നാഗഞ്ചേരി കഴിയുന്നത്. ആരെയും തിരിച്ചറിയാനാകാത്ത സ്ഥിതിയെത്തി. നില വഷളാകുമ്പോള്‍ പെരുമ്പോവൂരിലെ ഏതെെങ്കിലും ആശുപത്രിയിൽ എത്തിക്കും. ഭക്ഷണം കഴിക്കുന്നില്ല.
അവകാശങ്ങള്‍ തിരിച്ചുപിടിച്ച് ഒരു ദിവസമെങ്കിലും അച്ഛന് പഴയ പ്രതാപത്തില്‍ ജീവിക്കണമെന്നാഗ്രഹിച്ച് മകന് ഗണപതി നടത്തിയ നീക്കങ്ങളും അദ്ദേഹത്തിന്റെ നിര്യാണത്തോടെ വെറുതേയാകുകയാണ്. അങ്ങനെ ഈ നൂറ്റാണ്ടിലെ അവസാന ജന്മി നാഗഞ്ചേരി നമ്പൂതിരിയും മൺമറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക