പത്തനംതിട്ട: നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നു സ്വര്‍ണവും പണവും മോഷ്ടിച്ച സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. 4.5 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമായി രക്ഷപ്പെട്ട സുനില്‍ ജാദ വാണ് സേലം പോലീസിന്റെ പിടിയിലായത്. പരിശോധനയില്‍ മോഷ്ടിച്ച സ്വര്‍ണവും പണവും ഇയാളുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.
സംഘത്തിലെ മറ്റംഗങ്ങളെ പോലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. പുലര്‍ച്ചെ സേലത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാലുപേരെ പിടികൂടിയത്. കവര്‍ച്ച ആസൂത്രണം ചെയ്ത മഹാരാഷ്ട്ര സ്വദേശിയായ ജീവനക്കാരന് അക്ഷയ് പാട്ടീലിനെ ഞായറാഴ്ച തന്നെ സേലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൊണ്ടു വരുന്നതിനായി പത്തനംതിട്ട പോലീസ് സേലത്തേക്കു തിരിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട മുത്താരമ്മന്‍ കോവിലിനു സമീപത്ത് മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ സുരേഷ് സേട്ടിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണു നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവര്‍ച്ച നടന്നത്. ജീവനക്കാരനെ ബന്ദിയാക്കിയായിരുന്നു കവര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക