ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തില്‍. ട്വീറ്റിലെ കഴിഞ്ഞവര്‍ഷം അവള്‍ക്ക് വിശുദ്ധി നഷ്ടമായി എന്ന പ്രയോഗമാണ് വിവാദമായിരിക്കുന്നത്. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനെ സൂചിപ്പിക്കാന്‍ ഇത്തരമൊരു പ്രയോഗം നടത്തിയതെന്ന് മോശമായെന്നണ് വിമര്‍ശകര്‍ പറയുന്നത്.
ഉന്നാവിന്റെ മകളുടെ ക്ഷേമത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിച്ചേ മതിയാകൂ. കഴിഞ്ഞ വര്‍ഷം അവള്‍ക്ക് അവളുടെ വിശുദ്ധി നഷ്ടമായി,അവളുടെ രക്ഷിതാക്കളും ബന്ധുക്കളും അഭിഭാഷകനും ഇപ്പോഴും അവളുടെ ജീവനുവേണ്ടി, അന്തസിനായി പോരാടി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിനു ചെയ്യാനാവുന്ന എല്ലാ സഹായങ്ങളും മികച്ച ചികിത്സാ സൗകര്യവും അവള് അര്‍ഹിക്കുന്നു.- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
എന്നാല്‍ വിവാദത്തിന് മറുപടിയുമായി ശശി തരൂര്‍ രംഗത്ത് വന്നു. എന്റെ വിമര്‍ശകര്‍ക്ക്: വിശുദ്ധി നഷ്ടപ്പെട്ടു എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലോകത്തെ കുറിച്ചുള്ള നമ്മുടെ മിഥ്യാധാരണകള്‍ക്ക് അന്ത്യമായെന്നാണ്. വീട് സുരക്ഷിതവും സ്നേഹം പകരുന്ന ഇടവുമാണെന്നതു പോലെ ലോകവും അങ്ങനെയാണെന്ന് ഒരു കുട്ടി വിശ്വസിക്കുന്നു. പിന്നീട് അവള് അടിച്ചൊതുക്കപ്പെടുന്നു, കയ്യേറ്റം ചെയ്യപ്പെടുന്നു, കവര്‍ച്ചയ്ക്ക് ഇരയാവുന്നു അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. അവള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുന്നു. അവള് ആളുകളെ ഭയപ്പെടുന്നു. അവളുടെ വിശുദ്ധി അവള്‍ക്ക് നഷ്ടമാകുന്നു എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും തരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക