പുത്തുമലയില്‍ വന്‍ ദുരന്തം. വയനാട് മേപ്പാടി പുത്തുമലയില്‍ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും 2 പുരുഷൻമാരുമാണ്. ഒരു പുരുഷൻ തമിഴ്നാട് സ്വദേശിയാണ്. ഇടക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. തിരച്ചിലിന് സൈന്യം രംഗത്തിറങ്ങി. പതിനഞ്ചോളം പേരെ കാണാനില്ലെന്ന് പള്ളി വികാരി ഫാ.വില്യംസ് പറഞ്ഞു.
രക്ഷാനടപടികള്‍ കാര്യക്ഷമമല്ലെന്ന് സിപിഎം ജില്ലാസെക്രട്ടറി പി.ഗഗാറിന് പറഞ്ഞു. കൂടുതല്‍ ആളുകളും മണ്ണുമാന്തിയന്ത്രങ്ങളും വേണമെന്നും ഗഗാറിന് ആവശ്യപ്പെട്ടു.
വയനാട്ടില്‍ ആവശ്യമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ വ്യോമമാർഗം എത്തിക്കും. മൂന്നു കോളം സൈനികര്‍ രംഗത്തുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നിടത്ത് പകരം സംവിധാനം സ്ഥാപിക്കും.
വയര്‍ലസ് സംവിധാനം ഉപയോഗിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക