ഭോപ്പാൽ: പ്രളയത്തിനിടെ സെൽഫി എടുക്കാൻ ശ്രമിച്ച അമ്മയും മകളും വെള്ളത്തിൽ വീണ് മരിച്ചു.മധ്യപ്രദേശിലെ മന്ദസുറിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശിലെ മാൻഡസോർ ഗവൺമെൻറ് കോളേജിലെ പ്രൊഫസറായ ആർ.ഡി ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്ത (48 ), മകൾ ആശ്രിത (22 ) എന്നിവരാണ് മരിച്ചത്. കനാൽ പാലത്തിനുമുകളിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും ഒഴുക്കിൽ പെട്ടത്.
ഇരുവരും ഒഴുക്കിൽപെട്ടതറിഞ്ഞ നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല.
ഇവരുടെ മൃതുദേഹങ്ങൾ പിന്നീട് കണ്ടെത്തിയെന്ന് മന്ദസുർ ജില്ല പോലീസ് സൂപ്രണ്ട് ഹിതേഷ് ചൗധരി പറഞ്ഞു.ഉത്തരേന്ത്യയിലും കേരളത്തിന് സമാനമായ നിലയിൽ പ്രളയദുരന്തം അനുഭവിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് നർമദ, ക്ഷിപ്ര, ബേത്വ, തപി, തവ, പാർവതി തുടങ്ങിയ നദികൾ കരകവിഞ്ഞ ഒഴുകിയുന്നു. ഇതാണ് മധ്യപ്രദേശിൽ പ്രളയത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക