കുവൈത്ത്: കുവൈത്തിൽ വൻ തൊഴിലവസരമൊരുങ്ങുന്നു. ആരോഗ്യ മേഖലയിലേയ്ക്ക് 2575 നേഴ്സ്മാരുടെ നിയമനത്തിനാണു അനുമതി ലഭിച്ചത്. ഇതോടെ 2000 നഴ്സുമാര്‍ക്കാണ് ജോലിയ്ക്ക് അവസരം ലഭിക്കുക.
ആരോഗ്യമന്ത്രാലയത്തില്‍ നഴ്സ്, സാങ്കേതിക വിദഗ്ധര്‍, ഡോക്ടര്‍ മുതലായ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് ധന മന്ത്രാലയം അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. നിയമനത്തിന് നേരത്തെ മന്ത്രിസഭയുടേയും സിവില്‍ സര്‍വീസ് കമീഷന്റെയും അംഗീകാരം ലഭിച്ചിരുന്നു.
നഴ്സുമാര്‍ക്ക് മാത്രമല്ല 575 സാങ്കേതിക വിദഗ്ദ്ധര്‍ക്കും 680 ഡോക്ടര്‍മാര്‍ക്കും ഇതോടൊപ്പം ജോലി ലഭിക്കും. 1,94,000 ദിനാറാണ് ഇതിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രികളില്‍ വരുമാനം ഇരട്ടി ആയി വര്‍ധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഈ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളില്‍ നിന്ന് 45 ദശലക്ഷം ദിനാറാണ് മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്.
വരുമാനത്തിനുള്ള പ്രധാന കാരണം വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധിപ്പിച്ചതാണ്. നടപ്പു സാമ്ബത്തിക
വിദേശികളുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വഴി 108 മില്യണ്‍ ദിനാര്‍ വരുമാനം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള നേഴ്സ് മാർക്കും ഇതോടെ തൊഴിലവസരം ലഭിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക