വെഞ്ഞാറമൂട്: രോഗിയെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്ന ആംബുലൻസ് ജംക്ഷനിൽ നിർത്തിയിരുന്ന ഓട്ടോയിൽ ഇടിച്ചു.
നിർത്താതെ പോയ ആംബുലൻസിനെയും ഡ്രൈവറായ അടൂർ ബഥേൽ ഹൗസിൽ ജോയിമോൻ(44) നെയും പൊലീസ് കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശ പ്രകാരം വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ നിന്നും രോഗിയുമായി കിളിമാനൂരിൽ പോയി മടങ്ങിയ സ്വകാര്യ ആംബുലൻസ് കരേറ്റ് ജംക്ഷനു സമീപം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു.
നിർത്താതെ പോയ ആംബുലൻസ് നിയന്ത്രണ വിധേയമല്ലെന്ന് സംശയിച്ച നാട്ടുകാർ വിവിരം പൊലീസിൽ അറിയിക്കുകയായിരുന്നു.
വൈദ്യ പരിശോധനയിൽ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞെന്ന് പൊലീസ് പറയുന്നു.
ഇയാൾ ഓടിച്ചിരുന്ന ആംബുലൻസിന്റ പെർമിറ്റ് റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആറ്റിങ്ങൽ ആർടിഒയെ അറിയിച്ചതായി സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക