ഡൽഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ചിദംബരം രാജ്യം വിടരുതെന്ന കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. നിലവില്‍ അദ്ദേഹം എവിടെയാണെന്ന് സൂചനയില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കേസില്‍ അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതിതള്ളിയിരുന്നു. കൂടാതെ, ഉടന്‍ ഉത്തരവിറക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍.വി. രമണ അറിയിക്കുകയും ചെയ്തു.
അതേസമയം, ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഉച്ചയ്ക്കു ശേഷം ഹര്‍ജി പരിഗണിച്ചേക്കുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ചയാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കവും സിബിഐ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക