ദുബായ്: ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരേ യു.എ.ഇ.യിലുള്ള ചെക്കുകേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുഷാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്പ്പുനിര്ദ്ദേശങ്ങളില് ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുള്ള പറഞ്ഞു.
ചിലരില്‍നിന്ന് ഉപദേശം തേടാനുണ്ടെന്നും അതിനുശേഷമേ അന്തിമതീരുമാനമെടുക്കാന്‍ കഴിയൂവെന്നുമാണ് നാസില്‍ നല്കിയ മറുപടി.
തിങ്കളാഴ്ചയാണ് അജ്മാന് കോടതി കേസ് പരിഗണിക്കുന്നത്. രാവിലെ കോടതിക്കുപുറത്ത് ധാരണയില്‍ എത്താനാണ് തുഷാര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ രണ്ടുദിവസവും തുഷാറിന്റെയും നാസിലിന്റെയും സുഹൃത്തുക്കള്‍ തമ്മില്‍ ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടത്തിയിരുന്നു. നാസില്‍ ആവശ്യപ്പെട്ട പണം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലായിരുന്നു ചര്‍ച്ച. തുഷാര്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പുനിര്‍ദ്ദേശങ്ങൾ അപര്യാപ്തമാണ് എന്ന നിലപാടിലാണ് നാസില്‍.
പത്തുവര്‍ഷംമുമ്പുള്ള ഒരു ബിസിനസ് ഇടപാടില്‍ ഒമ്പത് ദശലക്ഷം ദിര്‍ഹം (പതിനെട്ട് കോടിയോളം രൂപ) കിട്ടാനുണ്ടെന്നുകാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കേസിൽ തുഷാർ നേരത്തെ ജയിലിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക