കാൻപൂർ: കൊലപാതകവും മാനഭംഗവും നടത്തി സന്യാസി വേഷത്തില്‍ വർഷങ്ങളോളം മുങ്ങി നടന്നയാൾ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ശേഷ് നരേയ്ന് ശാസ്ത്രിയാണ് 35 വര്‍ഷത്തോളം പൊലീസിന്റെ പറ്റിച്ച് നടന്നത്. ശാസ്ത്രിക്ക് 20 വയസുള്ളപ്പോൾ 1982-ല്‍ ആയിരുന്നു ഉന്നാവൊ ജില്ലയിലെ മജ്ര ഗ്രാമത്തിലുള്ള തന്റെ അയല്‍വാസിയെ കൊലപ്പെടുത്തുന്നത്.
അന്ന് ശാസ്ത്രി പിടിയിലായെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ജാമ്യം നേടി പുറത്തുവന്നു. ജാമ്യത്തിലിറങ്ങി പുറത്തിറങ്ങിയ ശാസ്ത്രിയെ പൊലീസ് പിടിക്കാതിരിക്കാന്‍ സന്യാസി വേഷത്തില്‍ മുങ്ങി.
പൊലീസ് ഇയാളുടെ പിന്നാലെ തന്നെയുണ്ടായിരുന്നെങ്കിലും ഇടയ്ക്കിടയ്ക്ക് സ്ഥലങ്ങള്‍ മാറി സഞ്ചരിക്കുന്നത് കണ്ടെത്താന്‍ പ്രയാസമായി. മൊബൈല്‍ ഫോണിന്റെ കാലം വന്നപ്പോഴും ശാസ്ത്രി വിദഗ്ധമായി മുങ്ങി നടന്നു. തന്റെ മൊബൈല്‍ നമ്ബരും താമസസ്ഥലും ഇടയ്ക്കിടയ്ക്ക് മാറ്റി കൊണ്ടിരുന്നു.
പൊലീസ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടേയിരുന്നു. അതിനിടയ്ക്കാണ് കാണ്‍പൂര്‍ ജില്ലയില്‍ കൃഷിക്കാരനായി ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് ഒരു പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ബാര പൊലീസ് സ്റ്റേഷന് സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്.
അവിടെ നിന്നും ജാമ്യം നേടിയ ശാസ്ത്രി മുങ്ങി. രണ്ടാം തവണയാണ് പൊലീസിന്റെ കണ്ണു വെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞത്. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒടുവില്‍ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് തന്നെ കൊലപാതകി സ്വാമിയെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക