ആലപ്പുഴ: അറുപത്തേഴാമത് നെഹ്റു ട്രോഫി ജലമേള ആലപ്പുഴ പുന്നമടക്കായലില്‍ നാളെ നടക്കും. പ്രഥമ ചാമ്ബ്യന്‍സ് ബോട്ട് ലീഗിനും ഇതോടെ തുടക്കമാകും. വിശിഷ്ടഥിതിയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും എത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഓരോ വിഭാഗം ടിക്കറ്റ് എടുത്തവര്‍ക്കും സൗകര്യപ്രദമായി ഇരുന്നു മത്സരം കാണാന്‍ സാധിക്കുന്ന തരത്തിലുള്ള പവലിയനുകളാണ് തയാറാക്കിയിട്ടുള്ളത്.
ഉച്ചകഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് സി.ബി.എല്ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും.
ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്, ഭക്ഷ്യമന്ത്രി പി. തിലോത്തമന്, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമള്ളവര് ജലമേളയില്‍ പങ്കെടുക്കും.
ഉച്ചക്ക് ഒന്ന് മുതല്‍ രണ്ട് വരെ രാജ്യാന്തര നിലവാരത്തിലുള്ള സാംസ്കാരിക പരിപാടികളും നടക്കും.
79 കളിവള്ളങ്ങളാണ് നെഹ്റുട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ മൂന്നു വള്ളങ്ങളും ഉള്‍പ്പടെ 23 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ ആറു വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 10 വള്ളങ്ങളും നാല് ചുരുളന്‍ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 56 ചെറുവള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും.
ചുണ്ടന് വള്ളങ്ങളുടെ ആറു ഹീറ്റ്സ് മത്സരങ്ങളും ഒരു പ്രദര്‍ശന മത്സരവുമാണുള്ളത്. ചുണ്ടന് വള്ളങ്ങളുടെ മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ്. ചുണ്ടന്‍വള്ളങ്ങളുടെ ആദ്യത്തെ നാല് ഹീറ്റ്സില്‍ മൂന്നുട്രാക്കുകളിലും അവസാനത്തെ രണ്ട് ഹീറ്റ്സില്‍ നാല് ട്രാക്കുകളിലുമാണു മത്സരം. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫി ഫൈനലില്‍ മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക