ബെംഗളൂരു: ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ 124 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം 6.18-ന് 1155 സെക്കന്‍ഡ് എന്ജിന് ജ്വലിപ്പിച്ചാണ് പേടകത്തിന്റെ സഞ്ചാര പഥം താഴ്ത്തിയത്.
ഇപ്പോള്‍ ചന്ദ്രനില്‍നിന്ന് കുറഞ്ഞ ദൂരമായ 124 കിലോമീറ്ററും കൂടിയ ദൂരമായ 164 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍-2.
ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം വിജയകരമായ നാലാമത്തെ സഞ്ചാരപഥമാറ്റമാണിത്.
സെപ്റ്റംബര്‍ ഒന്ന് ഞായറാഴ്ച വൈകീട്ട് ആറ് മണിയ്ക്കും ഏഴ് മണിക്കുമിടയില്‍ ചന്ദ്രയാന്‍ 2 ന്റെ ഭ്രമണ പഥം വീണ്ടും മാറ്റും. ചന്ദ്രോപരിതലത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ പരിധിയിലേക്കാണ് മാറ്റുക. ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും.
ഇവിടെ നിന്ന് സെപ്റ്റംബര്‍ മൂന്നിന് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍ നിന്നും പ്രഗ്യാന്‍ റോവറിനെ വഹിച്ചുള്ള വിക്രം ലാന്റര്‍ വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി നീങ്ങും. സെപ്റ്റംബര്‍ ഏഴിനാണ് ഇത് ചന്ദ്രനലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക