ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെത്തി പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ സന്ദര്‍ശിക്കാന്‍ മകള്‍ സന ഇല്‍തിജ ജാവേദിന് സുപ്രീംകോടതിയുടെ അനുമതി. ആരോഗ്യനില സംബന്ധിച്ച് ആശങ്കയുണ്ടെന്നും അമ്മയെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സന നല്കിയ പരാതിയിലാണ് സുപ്രീംകോടതി ഉത്തരവ്. ‘ഒരു മകൾ അവരുടെ അമ്മയെ കാണുന്നതിനെ എങ്ങിനെ എതിര്‍ക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കേന്ദ്രത്തോട് ചോദിച്ചു.
ആരാണ് അമ്മയെ കാണുന്നതില്‍ നിന്നും നിങ്ങളെ തടയുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, ചെന്നൈയില്‍ കാണാന്‍ നിയന്ത്രണമില്ലെന്നും എന്നാല്‍ ശ്രീനഗറില്‍ അതല്ല സ്ഥിതിയെന്നും സന ഇല്‍ജിത ജാവേദ് കോടതിയില്‍ പറഞ്ഞു. പ്രിയപ്പെട്ടവരെ കാണാനുള്ള സ്വതന്ത്ര്യം എല്ലാ പൗരന്മാര്ക്കുമുണ്ടെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു.
കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന യൂസഫ് തരിഗാമിയെ കാണാൻ സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുവദിച്ചുകൊണ്ടും നേരത്തെ കോടതി ഉത്തരവിറക്കിയിരുന്നു. കാശ്മീർ സന്ദർശിച്ച് അവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക