ഇന്ദ്രാപുരി: തവളകളെ വിവാഹം കഴിപ്പിച്ച് മഴയ്ക്കായി കാത്തിരുന്ന ശിവസേന പ്രവർത്തകരുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.
മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനും മഴ ലഭിക്കാനുമാണ് മധ്യപ്രദേശിലെ ഇന്ദ്രാപുരിയില്‍ ജൂലൈ 19ന് തവളകളെ വിവാഹം കഴിപ്പിച്ചത്.
മഴ ലഭിക്കാനായി തവളകളെ വിവാഹം കഴിപ്പിക്കാണമെന്ന ക്ഷേത്ര പൂജാരിയുടെ ആവശ്യം ശിവസേന പ്രവര്‍ത്തകര്‍ അനുസരിക്കുകയായിരുന്നു. ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്തുന്നതോടെ മഴ സുലഭമായി ലഭിക്കുമെന്നായിരുന്നു ഇവരുടെ വിശ്വാസം.
ഇതിനായി ഒരു ആണ് തവളെയും ഒരു പെണ് തവളെയും പിടികൂടി പ്രാര്‍ത്ഥനകള്‍ നടത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു.
തവളകളുടെ വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് നല്ല രീതിയില്‍ മഴ പെയ്യാന്‍ ആരംഭിക്കുകയും പ്രളയ സാധ്യതകള്‍ ഉടലെടുക്കുകയും ചെയ്തു.
തുടര്‍ന്ന് വിവാഹം നടത്തിയവര്‍ തന്നെ ഈ തവളകളെ ഡിവോഴ്സ് ചെയ്യിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ദ്രാപുരിയിലെ ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് പ്രതീകാത്മകമായി കൊണ്ട് വന്ന തവളകളെ വേര്‍പിരിച്ചത്.
കഴിഞ്ഞ 13 വര്‍ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും കനത്ത മഴയാണ് ഇപ്പോള്‍ ഭോപ്പാലില്‍ ലഭിക്കുന്നത്. മഴ ലഭിക്കാന്‍ ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്തുന്ന സംഭവം ഇന്ത്യയില്‍ ഇതാദ്യമല്ല. ഇതിനായി രസകരമായ പല ആചാരങ്ങളും നിലവിലുണ്ട്.
എന്നാല്‍, മഴയും പ്രളയവും അവസാനിപ്പിക്കാനായി ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് ഇതാദ്യമായാണ്. ഇതും സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക