ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു.
നിയമം ലംഘിച്ച് നടത്തിയ നിര്‍മാണങ്ങളുടെ ഉത്തരവാദി ചീഫ് സെക്രട്ടറിയാണെന്ന് പറഞ്ഞ കോടതി, ചീഫ് സെക്രട്ടറിയെ നിശിതമായി ശകാരിച്ചു. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ചയുണ്ടാകും.
കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടാക്കുന്നു. അടുത്തിടെ ഉണ്ടായ പ്രളയത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടത് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ ഇതില്‍ കേരളം പാഠം പഠിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
കേരളത്തിലെ മുഴുവന്‍ നിയമലംഘനങ്ങളും പരിശോധിക്കും. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണ് എന്നും കോടതി പറഞ്ഞു.
ആളുകളുടെ ജീവിതംവെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ തീരമേഖലയില്അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയുടെയെല്ലാം ഉത്തരവാദി ചീഫ് സെക്രട്ടറിയാണ്.
ഇവയെക്കുറിച്ച് വിശദമായ സര്വേവേണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍, ഹരീഷ് സാല്‍വെക്ക് കൂടുതല്‍ വാദം നടത്താനാകും മുമ്ബ് തന്നെ കടുത്ത വിമര്‍ശനം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തി. തങ്ങള്‍ വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക