മരടിലെ കെട്ടിടങ്ങൾ നിലനിർത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 138 ദിവസത്തിനകം ഫ്ളാറ്റ് പൊളിക്കാമെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലം.
പൊളിക്കുന്നത് വൻ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും കോടതിയോട് സർക്കാർ. പൊളിക്കാന്‍ നൂറു കോടി ചെലവാകുമെന്നും സര്‍ക്കാര്‍ കോടതിയിൽ പറഞ്ഞു.
ഫ്ളാറ്റ് നിർമ്മിച്ച നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞു. ആദ്യ ഘട്ടം 25 ലക്ഷം നൽകണം.നഷ്ടപരിഹാരം തീരുമാനിക്കാൻ റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ സമിതിയെന്നും കോടതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക