‘എന്റെ ശരീരത്തില്‍ ചില സമയങ്ങളില്‍ പിശാച് കയറും. ആ സമയത്ത് ഞാന്‍ എന്താണ് ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാനാകില്ല’. കൂടത്തായി കൂട്ടക്കൊളള കേസിലെ പ്രതി ജോളി ജോസഫിന്റെ വാക്കുകളാണിവ.
താമരശ്ശേരി കോടതില്‍ ഹാജരാക്കാനായി വനിതാ ജയിലില്‍ നിന്ന് കൊണ്ടു പോകുന്നതിനിടെ പോലീസുകാര്‍ക്ക് നടുവിലിരുന്നാണ് ജോളി ഇങ്ങനെ പറഞ്ഞത്.
യാത്ര സമയം മുഴുവന്‍ പോലീസ് വാഹനത്തില്‍ തലകുമ്പിട്ട് ഇരുന്ന ജോളിക്ക് തെറ്റ് ചെയ്തെന്ന ഭാവം മുഖത്തില്ലായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ കൂകി വിളിക്കിടയില്‍ നിർവികാരയായി ജോളി കോടതിയിലെത്തി.
ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയിയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ ജോയി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിലാണുള്ളത്.
പൊന്നാമറ്റത്തെ മറ്റ് അഞ്ച് മരണത്തില്‍ കൂടി തെളിവുകള്‍ ശേഖരിച്ച് ജോളിയുടെ പങ്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേസമയം, ജോളിയുടെ വക്കാലത്ത് ക്രിമിനൽ ലോയർ അഡ്വ. ആളൂർ ഏറ്റെടുത്തു. ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന ആളൂരിനെ ആരാണ് ഇ കേസ് ഏൽപ്പിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആളൂർ കൃത്യമായ മറുപടി നൽകിയില്ല.
പ്രതിയുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ആർക്ക് വേണമെങ്കിലും പ്രതിക്കുവേണ്ടി വക്കീലിനെ സമീപിക്കാം. അത് ആരാണെന്ന് വ്യക്തമാക്കേണ്ട കാര്യം ഇല്ല.
പക്ഷെ ഇപ്പോൾ പ്രതിയായ ജോളി തന്നെ നേരിട്ട് ആളൂർ അസ്സോസിയേറ്റിനെ വക്കാലത്ത് ഏല്പിച്ചിരിക്കുകയാണെന്നും അഡ്വ.ആളൂർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക