സ്വച്ഛ് ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല സജീകരണ വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ചെന്നൈ മാമല്ലപുരം ബീച്ചിൽ പ്രധാനമന്ത്രിയുടെ ‘പ്ലോംഗിംഗ്’.
ബീച്ചിലെ മാലിന്യങ്ങൾ പെറുക്കി മാറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്ലോംഗിംഗ് നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പ്രധാനമന്ത്രി ബീച്ചിൽ നിന്നെടുത്തു മാറ്റിയത്. പെറുക്കിയെടുത്ത മാലിന്യങ്ങൾ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരന് നൽകുകയാണ്. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കു വെഹ്ചിട്ടുണ്ട്.
ജോഗിംഗിനൊപ്പം മാലിന്യശേഖരണം നടത്തുന്ന പ്രവർത്തനമാണ് പ്ലോഗിംഗ്. 2016ൽ സ്വീഡനിലാണ് ഇത് ആദ്യം നിലവിൽ വന്നത്. പിന്നീട് ഇത് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ അവബോധമുണ്ടാക്കുക എന്നതാണ് പ്ലോഗിംഗിന്റെ ധർമ്മം.
ഇന്ന് രാവിലെയായിരുന്നു സംഭവം. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തിയത്. മഹാബലിപുരത്തു വെച്ചാണ് കൂടിക്കാഴ്ച.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഫിഷർമാൻ കോവ് റിസോർട്ടിൽ പുരോഗമിക്കുകയാണ്. കൂടിക്കാഴ്ചയിൽ ഭീകരവാദം, ധനസഹായം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന.
ചർച്ചകൾക്ക് ശേഷം ഷി ജിൻപിംഗ് ചെന്നൈ എയർപോർട്ടിൽ നിന്നും നേപ്പാളിലേക്ക് പോകും.
Plogging at a beach in Mamallapuram this morning. It lasted for over 30 minutes.
Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.
Let us ensure our public places are clean and tidy!
Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y
— Narendra Modi (@narendramodi) October 12, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക