തമിഴ്നാട്: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ ഭിത്തി തുരന്നു 13 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഘം പിടിയിൽ. അടുത്തതായി ലക്ഷ്യം വച്ചിരുന്നത് കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ തിരുച്ചിറപ്പള്ളി ശാഖ കൊള്ളയടിക്കാൻ. നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് കൊള്ളയടിച്ചതും ഇതേ സംഘമാണെന്നു വ്യക്തമായി.
കേസിലെ മുഖ്യപ്രതി കഴിഞ്ഞ ദിവസം ബംഗളുരുവിലെ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് തിരുച്ചിറപ്പള്ളി സ്വദേശി സുരേഷ് സെങ്കമെന്നയാള് തിരുച്ചിറപ്പള്ളി കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലിലേക്കയച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കവര്‍ച്ചയുടെ സൂത്രധാരനെന്ന് കരുതുന്ന മുരുകന് കഴിഞ്ഞ ദിവസമാണ് ബംഗളുരു അറസ്റ്റിലായിരുന്നു.
കര്‍ണാടകയില്‍ സമാന കവര്‍ച്ചകളിലെ പ്രതിയാണു മുരുകന്. മുരുകനും നേരത്തെ അറസ്റ്റിലായ ഗണേഷനുമാണ് മാസ്ക് ധരിച്ചു കവര്‍ച്ചയ്ക്കായി ജ്വല്ലറിക്കകത്തു കയറിയതെന്നും കണ്ടെത്തി. പിടിക്കപെട്ടില്ലെങ്കില് നഗരത്തിലെ തന്നെ പ്രമുഖ ധനകാര്യ സ്ഥാപനമായിരുന്നു സംഘം അടുത്ത കവര്‍ച്ചയ്ക്കായി നോട്ടമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക