ക്യാൻസറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിറ്റഴിച്ച 33000 ബോട്ടിൽ ജോൺസൺ ആന്റ് ജോൺസൺ പൗഡർ കമ്പനി തിരികെ വിളിച്ചു. അമേരിക്കയിൽ വിതരണം ചെയ്തതാണ് ബോട്ടിലുകൾ. പൗഡർ തിരിച്ച് വിളിക്കാനുള്ള തീരുമാനത്തിന് പിന്നാലെ കമ്പനിക്ക് ഓഹരി കമ്പോളത്തിലും വൻ തിരിച്ചടിയാണ് നേരിട്ടത്.
ജോൺസൺ ആന്റ് ജോൺസണിന്റെ വിവിധ ഉൽപ്പന്നങ്ങളുടെ പേരിൽ 15000 ത്തിലേറെ കേസുകൾ കമ്പനിയ്ക്കെതിരെ നിലവിൽ ഉണ്ട് . ഇതിന് പിന്നാലെയാണ് കുഞ്ഞുങ്ങളിൽ മെസോതെലിയോമ എന്ന രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ അളവും കണ്ടെത്തിയിരിക്കുന്നത്.വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് കമ്പനിക്കെതിരെ അതീവ ഗുരുതരമായ കുറ്റം ചുമത്തിയത്. ഓൺലൈൻ വഴി വാങ്ങിയ ബോട്ടിലാണ് ഇവർ പരിശോധനയ്ക്ക് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക