തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന് 100 അടി താഴ്ചയിലേക്ക് പോയി. അതേസമയം സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് പ്രദേശവാസിയായ ബ്രിട്ടോയുടെ മകന് സുജിത്ത് വില്‍സണ്‍ കുഴല്‍ക്കിണറിനായി എടുത്ത കുഴിയില്‍ വീണത്. ആദ്യം 25 അടി താഴ്ചയില്‍ തങ്ങിനിന്നിരുന്ന കുട്ടി പിന്നീട് എഴുപതടിയോളം താഴ്ചയിലേക്ക് പോയിരുന്നു.
ഇതിനിടെ ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തിനായി അയല്‍ജില്ലകളില്‍നിന്നും കൂടുതല്‍ വിദഗ്ധസംഘങ്ങള്‍ എത്തിയിട്ടുണ്ട്. ഏകദേശം അറുപതടിയോളം താഴ്ച വരെ മൈക്രോ ക്യാമറ എത്തിക്കാനായി. ഇതിലൂടെ കുട്ടിയെ നിരീക്ഷിക്കുന്നുണ്ട്. കുട്ടി ശ്വസിക്കുന്നത് മൈക്രോ ക്യാമറയിലൂടെ അറിയുന്നുണ്ട്.
ചെളിവീഴുന്നതും നനവുള്ളതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.
കുട്ടിക്ക് ശ്വസിക്കാനായി കുഴല്‍ക്കിണറിന് അകത്തേക്ക് ഓക്സിജന്‍ പൈപ്പുകള്‍ ഇട്ടിട്ടുണ്ട്.അതിനിടെ, രണ്ടുവയസ്സുകാരനെ എത്രയുംവേഗം രക്ഷിക്കണമെന്നും കുട്ടിയ്ക്കായി പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ടുള്ള #SaveSujith എന്ന ഹാഷ്ടാഗ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക