ന്യൂഡല്‍ഹി: സ്കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പ്പന നിരോധിച്ചു. ബര്‍ഗര്‍, പിസ, ചോക്ലേറ്റ്, കുക്കീസ്, സമോസ, ഗുലാബ് ജാമുന്, നൂഡില്‍സ്, ചിപ്സ്, ഗുലാബ് ജാമുന്, കോളയും സോഡയും ഉള്‍പ്പെടെയുള്ള കാര്‍ബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയ്ക്കാണു വിലക്ക്. ഡിസംബര്‍ ഒന്നിനു നിരോധനം പ്രാബല്യത്തില്‍ വരും.
സ്കൂള്‍ വിദ്യാര്‍ഥികളുടെ അനാരോഗ്യ ഭക്ഷണശീലങ്ങള്‍ നിയന്ത്രിക്കാനാണു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് റെഗുലേഷന്‍സ് 2019 പ്രകാരമുള്ള വിലക്ക്.
സ്കൂള്‍ കാമ്ബസുകളുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ ജങ്ക് ഫുഡ് വില്‍പ്പന പാടില്ല. കായികമേളകളില്‍ ജങ്ക് ഫുഡ് കമ്ബനികളുടെ പരസ്യ ബോര്‍ഡുകള്‍ക്കും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. “ഈറ്റ് റൈറ്റ്”, “ഫിറ്റ് ഇന്ത്യ” തുടങ്ങിയ പ്രചാരണങ്ങളുടെ ഭാഗമായാണു കൂടിയ അളവില്‍ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ നിരോധിച്ചത്. ജങ്ക് ഫുഡ് പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ ബാനറുകളോ ലോഗോകളോ സ്കൂള്‍ കാന്റീനുകളിലോ സ്കൂള്‍ കമ്പ്യുട്ടറുകളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. കായികമേളകളില്‍ പ്രചാരണാര്‍ഥം ഇവ സൗജന്യമായി നല്‍കാനും പാടില്ല. പോഷകം കുറഞ്ഞതും കലോറി വളരെ കൂടിയതുമായ ഭക്ഷണപദാര്ഥങ്ങളാണു ജങ്ക് ഫുഡ്. സ്കൂളുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ സംസ്ഥാന ഫുഡ് സേഫ്റ്റി അതോറിറ്റികള്‍ക്കു നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക