ഭാര്യ വരിറ്റിയുടെ 40ാം പിറന്നാള്‍ ആഘോഷിക്കാനാണ് ബ്രിട്ടണ് സ്വദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന് ദ്വീപിലെത്തിയത്. എന്നാൽ ഇതിനിടെ സ്നോര്‍ക്കലിംഗിന് ഇറങ്ങിയ നാല്‍പ്പത്തിനാലുകാരനായ റിച്ചാര്‍ഡ് മാര്‍ട്ടിനെ കാണാതാകുകയായിരുന്നു.
തുടർന്ന് വരിറ്റി പൊലീസില്‍ പരാതി നല്കി. റിച്ചാര്‍ഡിനെ കാണാതായ ഭാഗത്തുനിന്ന് പിടിച്ച നാല് സ്രാവുകളിലൊന്നിന്റെ വയറ്റില്‍ നിന്ന് ഒരു മനുഷ്യന്റെ ശരീരഭാഗം കണ്ടെത്തിയിരുന്നു. കൈയുടെ ഒരുഭാഗമായിരുന്നു ഇത്. വിരലില്‍ ഒരു മോതിരവും ഉണ്ടായിരുന്നു. ഈ മോതിരം കണ്ടാണ് വരിറ്റി ഇത് തന്റെ ഭര്‍ത്താവിന്റെ ശരീരഭാഗമാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവരാതെ സ്രാവിന്റെ വയറ്റില്‍ നിന്ന് ലഭിച്ച ഭാഗം റിച്ചാര്‍ഡിന്റേതുതന്നെയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ അതോ മരിച്ച റിച്ചാര്‍ഡിനെ സ്രാവ് തിന്നതാണോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. റിച്ചാര്‍ഡിനെ കണ്ടെത്താന്‍ ഹെലികോപ്റ്റര്‍ സംവിധാനമെല്ലാം ഉപയോഗിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. റീയൂണിയന് ദ്വീപില്‍ സ്രാവുകളുടെ ആക്രമണം പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക