മണ്ഡലകാലത്തിന് മുന്നോടിയായി റോഡ്, ജലവിതരണം, ശൗചാലയം എന്നിവയുടെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തികള്‍ നവംബർ 15നകം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയത്.
മാലിന്യ പ്രശ്നം പരിഹരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ പി.ബി നൂഹാണ് നിർദ്ദേശം നൽകിയത്.
ശബരിമല ഡ്യൂട്ടിയ്ക്കായി ചുമതലപ്പെടുത്തിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവും പരിശീലനവും പൂർത്തിയായിക്കഴിഞ്ഞു.
ശബരിമല സുരക്ഷയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 2800 പോലീസുകാരെ നിയോഗിക്കും. പത്തനംതിട്ട ജനറൽ ആശു പതിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ശബരിമല വാർഡ് തുറക്കും.
നിലയ്ക്കൽ പമ്പ പാതയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക്ക് ബസ് കൂടാതെ 150 ബസുകൾ കൂടി സർവ്വീസ് നടത്തുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക