കുട്ടികളെയും പനിനീർ പൂക്കളെയും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു ഭരണാധികാരിയുണ്ടായിരുന്നു നമ്മുടെ രാജ്യത്തിന്. കുട്ടികൾ ഏറെ ഇഷ്ടപ്പെട്ട അദ്ദേഹത്തിെൻറ ജന്മദിനമായ നവംബർ 14 ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്നതുതന്നെ കുട്ടികളുടെ ദിനമായാണ്. കുട്ടികൾ ‘ചാച്ചാജി’ എന്നു വിളിച്ച ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനം. 1964ൽ നെഹ്റു അന്തരിച്ചതിനുശേഷം അദ്ദേഹത്തിെൻറ സ്മരണാർഥമാണ് അദ്ദേഹത്തിെൻറ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിച്ചുതുടങ്ങിയത്. ബ്രിട്ടീഷുകാരുടെ കൈകളിൽനിന്ന് ജീവച്ഛവമെന്നപോലെ കിട്ടിയ ഇന്ത്യയെ ഇന്നത്തെ വികസ്വര ഇന്ത്യയായി മാറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച ജവഹർലാൽ നെഹ്റുവിനെ ആധുനിക ഇന്ത്യയുടെ ശിൽപി എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നെഹ്റു കുട്ടികളുടെ ഭാവിക്കായി ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു.
കുട്ടികളോട് സംവദിക്കാനും അവരോടൊപ്പം കളിക്കാനും നെഹ്റു ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികളെ സ്നേഹിച്ചും ലാളിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയാറാക്കിയും അവരെ ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റിയെടുക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക