ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചില്‍ വില്‍ക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്ന് ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. എയര്‍ ഇന്ത്യ 58,000 കോടിരൂപ കടത്തിലാണ്.
കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരി പണയം വയ്ക്കാനും കമ്ബനിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാനും നിക്ഷേപകരെ ക്ഷണിച്ചിരുന്നു. എന്നാല്‍, 24 ശതമാനം ഓഹരി സര്‍ക്കാരിന്റെ കൈവശമായതിനാല്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ പിൻമാറുകയായിരുന്നു. ഇപ്പോള്‍ എയര്‍ ഇന്ത്യ പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. സമ്പൂര്‍ണ ഓഹരിവില്‍പ്പനയ്ക്കുള്ള എല്ലാ തടസ്സവും നീങ്ങി. ഇതോടെ നിക്ഷേപ കമ്പനികള്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. എയര്‍ ഇന്ത്യക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 4600 കോടി രൂപായായിരുന്നു നഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക