വയനാട് സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ഷഹല ഷെറിന്റെ സഹപാഠികൾ.
സ്കൂളിൽ നിന്ന് വയ്യാതാകുന്ന കുട്ടികളെ അധ്യാപകർ ആശുപത്രിയിലെത്തിക്കുന്ന പതിവില്ലെന്നും എത്ര വയ്യാത്ത കുട്ടിയാണെങ്കിലും രക്ഷിതാവ് എത്തിയാണ് ആശുപത്രിയിൽ എത്തിക്കാറെന്നും സ്കൂളിൽ പലയിടങ്ങളിൽ നിന്നായി പാമ്പിനെ കണ്ടിട്ടുണ്ടെന്നും മരിച്ച ഷഹലയുടെ സഹപാഠി നിത ഫാത്തിമ പറയുന്നു. ലീന ടീച്ചർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഷാജിൽ സാർ ഷഹലയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അനുവദിച്ചില്ലെന്നും നിത ഫാത്തിമ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി. വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സംഘം ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിയ്ക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.
പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറുടെയും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെയും നിര്‍ദേശം.
ശുചിമുറിയും കളിസ്ഥലവും വൃത്തിയായി പരിപാലിക്കണമെന്നും ക്ലാസ് മുറികള്‍ പ്രധാനാധ്യാപകര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലയിലെ ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി.
ഷഹല ഷെറിന്റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ മുഴുവന്‍ സ്കൂളുകള്‍ക്കും കളക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയത്. സ്കൂള്‍ പരിസരങ്ങള്‍ വൃത്തിഹീനമായി കിടക്കാന്‍ പാടില്ലെന്നും ശുചിമുറികളും കളിസ്ഥലവും ഉള്‍പ്പെടെ കുട്ടികള്‍ ഇടപെടുന്ന എല്ലാ മേഖലകളും വൃത്തിയായിരിക്കണമെന്നും, പ്രധാനാധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശുചീകരണം അടിയന്തരമായി തുടങ്ങാനാണ് നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയുമുണ്ടാകും. പാമ്പ് കടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലയിലെ ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി
സ്കൂളിൽ നിന്ന് വയ്യാതാകുന്ന കുട്ടികളെ അധ്യാപകർ ആശുപത്രിയിലെത്തിക്കുന്ന പതിവില്ലെന്നും എത്ര വയ്യാത്ത കുട്ടിയാണെങ്കിലും രക്ഷിതാവ് എത്തിയാണ് ആശുപത്രിയിൽ എത്തിക്കാറെന്നും സ്കൂളിൽ പലയിടങ്ങളിൽ നിന്നായി പാമ്പിനെ കണ്ടിട്ടുണ്ടെന്നും നിത ഫാത്തിമ പറയുന്നു. ലീന ടീച്ചർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഷാജിൽ സാർ ഷഹലയെ ആശുപത്രിയിൽ കൊണ്ടു പോകാൻ അനുവദിച്ചില്ലെന്നും നിത ഫാത്തിമ പറഞ്ഞു.
അതേസമയം, സംഭവത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഷാജിലിനെ സസ്പെൻഡ് ചെയ്തു. മറ്റ് അധ്യാപകർക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ മെമ്മോ നൽകി. വിദ്യാഭ്യാസ മന്ത്രി ഡിപിഐയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് സംഘം ഡിഎംഒയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷഹല ഷെറിന് ക്ലാസ് മുറിയിൽ വച്ച് പാമ്പ് കടിയേറ്റത്. കാലിൽ ആണി തറച്ചതാണെന്ന് കരുതി വിദ്യാർത്ഥിനിയ്ക്ക് വേണ്ട സമയത്ത് ചികിത്സ നൽകാൻ അധ്യാപകർ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയിൽ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകർ സ്വീകരിച്ചത്.
പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങൾ പരിമിതമായിരുന്നതിനാൽ താലൂക്ക് ആശുപത്രിൽ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛർദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ എത്തുന്നതിന് മുൻപ് കുട്ടി മരിച്ചിരുന്നു.
അതേസമയം, വിദ്യാര്‍ത്ഥിനി മരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും പരിസരവും ശുചീകരിക്കാന്‍ ജില്ലാ കളക്ടറുടെയും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെയും നിര്‍ദേശം.
ശുചിമുറിയും കളിസ്ഥലവും വൃത്തിയായി പരിപാലിക്കണമെന്നും ക്ലാസ് മുറികള്‍ പ്രധാനാധ്യാപകര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികള്‍ ഉറപ്പാക്കാന്‍ ജില്ലയിലെ ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി.
ഷഹല ഷെറിന്റെ മരണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വയനാട്ടിലെ മുഴുവന്‍ സ്കൂളുകള്‍ക്കും കളക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും നിര്‍ദേശം നല്‍കിയത്. സ്കൂള്‍ പരിസരങ്ങള്‍ വൃത്തിഹീനമായി കിടക്കാന്‍ പാടില്ലെന്നും ശുചിമുറികളും കളിസ്ഥലവും ഉള്‍പ്പെടെ കുട്ടികള്‍ ഇടപെടുന്ന എല്ലാ മേഖലകളും വൃത്തിയായിരിക്കണമെന്നും, പ്രധാനാധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശുചീകരണം അടിയന്തരമായി തുടങ്ങാനാണ് നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയുമുണ്ടാകും. പാമ്പ് കടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ജില്ലയിലെ ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക