പിഎസ്സി പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക തെളിവ് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. തട്ടിപ്പിന് ഉപയോഗിച്ച യഥാര്‍ത്ഥ മൊബൈല്‍ ഫോണ്‍ ആണ് കണ്ടെത്തിയത്.
ബാംഗ്ലൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ പിടിച്ചെടുത്തത്.
ഫോണ്‍ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിന് നല്‍കും. ശിവരഞ്ജിത്ത്, നസീം, പ്രണവ്, സഫീര്‍, ഗോകുല്‍, പ്രവീണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യത്തിലാണ്.
പിഎസ്സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ വധശ്രമക്കേസില്‍ പ്രതികള്‍ പിടിയിലായതോടെയാണ് പിഎസ്സി തട്ടിപ്പും പുറത്തുവന്നത്.
പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ ഘട്ടത്തില്‍ മുഴുവന്‍ തെളിവുകളും നശിപ്പിച്ചിരുന്നതായായിരുന്നു മൊഴി.
അതുകൊണ്ട് തന്നെ ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം ഇതുവരെ മുന്നോട്ടുപോയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക