സുൽത്താൻബത്തേരി സർവ്വജന വിദ്യാലയത്തിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികൾക്ക് ഭീഷണി.
ഇനി മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കരുത് എന്നാണ് അധ്യാപകർക്കെതിരെ സംസാരിച്ച വിദ്യാർഥികളോട് നാട്ടുകാരിൽ ഒരു വിഭാഗം ഭീഷണി മുഴക്കിയിരിക്കുന്നത്.
അതേസമയം, തങ്ങളുടെ സഹപാഠിയുടെ ജീവനെടുക്കാൻ ഇടയാക്കിയ അലസതയെയാണ് തങ്ങൾ എതിര്‍ത്തതെന്ന് കുട്ടികൾ പറയുന്നു.
കുട്ടികളുടെ രക്ഷിതാക്കൾക്ക് മേലും സമ്മർദ്ദം ഉണ്ട്. എന്നാൽ തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി നടത്തിയ തുറന്നുപറച്ചിലിൽ കുറ്റബോധമില്ലെന്ന് കുട്ടികൾ പറയുന്നു.
സ്കൂളിനെ തകർക്കാൻ കൂട്ടു നിൽക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാരിൽ ഒരു വിഭാഗം ഇവക്കെതിരെ ഭീഷണി ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക