ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ആദ്യമായാണ് സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റു പോലും ലഭിക്കാതെ ഇന്ത്യ ജയിക്കുന്നത്.
പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ഇന്നിംഗ്സിനും 46 റണ്‍സിനുമാണ് ഇന്ത്യയുടെ ചരിത്ര വിജയം.
മൂന്നാം ദിനത്തിന്റെ ആദ്യ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കുന്ന ആധികാരിക പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ നടത്തിയത്.
ആദ്യ ഇന്നിംങ്സില്‍ ഇഷാന്തും രണ്ടാം ഇന്നിംങ്സില്‍ ഉമേഷ് യാദവും അഞ്ച് വിക്കറ്റുകള്‍ വീതം നേടി. സെഞ്ചുറി നേടിയ കോഹ്ലിയുടെ പ്രകടനവും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി.
രണ്ട് ഇന്നിംഗ്സുകളിലുമായി 9 വിക്കറ്റുകള്‍ വീഴ്ത്തിയ ഇഷാന്ത് ശര്‍മയാണ് കളിയിലെയും പരമ്പരയിലെയും താരം. 55 റണ്‍സുമായി ചേതേശ്വര്‍ പൂജാരയായിരുന്നു ഗ്രിസില് ക്യാപ്റ്റന്‍ കൂട്ട്. ഇന്ത്യയ്ക്കായി അജിന് രഹാനെയും അര്‍ധസെഞ്ച്വറി കരസ്ഥമാക്കി.
ഇന്ന് വീണ എല്ലാ വിക്കറ്റുകളും വീഴ്ത്തിയത് ഉമേഷ് യാദവായിരുന്നു ബംഗ്ലാദേശ് നിരയില്‍ പിടിച്ചു നിന്ന മുഷ്ഫിക്കുര്‍ റഹീമിനെ(74) ഉമേഷ് ജഡേജയുടെ കൈകളിലെത്തിച്ചതോടെ അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.
ഇഷാന്ത് ശര്‍മ്മയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശിന് വേണ്ടി മുഷ്ഫികര്‍ റഹിം (74), മഹ്മുദുല്ലാഹ്(39) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.
സ്കോര്‍
ബംഗ്ലാദേശ് 106, 195
ഇന്ത്യ 347/9ഡിക്ലയേഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക