നമ്മുടെ മാർക്കറ്റിൽ എല്ലാ സാധനങ്ങൾക്കും ഡ്യൂപ്ലിക്കേറ്റ് ഇറങ്ങാറുണ്ട്. ഒറിജിനലിനെ പോലും വെല്ലുന്ന ഇത്തരം വ്യാജന്മാർ ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. സാധനങ്ങളുടെ കാര്യത്തിലാണ് നമ്മൾ ഇത്തരം ഡ്യൂപ്ലിക്കേറ്റുകളെ കുറിച്ച് കേട്ടിട്ടുള്ളത്.
എങ്കിൽ ഇപ്പോളിതാ ഒരു സ്ഥാപനത്തിന്റെ വ്യാജൻ അരങ്ങുതകർക്കുന്നതിന്റെ കഥയാണ് പുറത്തുവരുന്നത്. ഹാജി അലി ജ്യൂസ് സെന്റർ എന്ന പേര് കേൾക്കാത്തവർ കുറവായിരിക്കും.
ഇന്ത്യയിലും പുറത്തും ഹാജി അലിയിൽ നിന്ന് രുചി അറിയാത്തവർ ചുരുക്കമായിരിക്കും. ഈ സ്വീകാര്യത തന്നെയാണ് ഇപ്പോൾ വ്യാജന്മാരും ഉപയോഗിക്കാൻ ശ്രമിക്കുന്നത്.
ഇതേ പേരിൽ കേരളത്തിൽ തന്നെ പലയിടങ്ങളിലും സ്ഥാപനങ്ങൾ ആരംഭിച്ച വ്യാജന്മാർ മുന്നോട്ട് പോവുകയാണ്.
സോഷ്യൽ മീഡിയകളിലും ഇതിനെക്കുറിച്ചുള്ള വാർത്തകൾ സജീവമായിക്കഴിഞ്ഞു. പല ഫേസ്ബുക് ഗ്രൂപ്പുകളിലും ഇതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.
ഏതാണ് യാഥാർത്ഥമായത് ഏതാണ് വ്യാജം എന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നവരും ആശങ്കയിലാണ്. ഇതിനെകുറിച്ച് വ്യക്തമായ സ്ഥിതീകരണം ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക