കൊല്‍ക്കത്ത : ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ജാദവ്പുര്‍ സര്‍വകലാശാല വിദ്യാര്‍ഥിനായ ദെബോസ്മിത ചൗധരിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചതിന് ശേഷം നിയമത്തിന്റെ പകര്‍പ്പ് വേദിയില്‍ നിന്നുകൊണ്ട് വലിച്ചുകീറിയത്.
വേദിയിലെത്തിയ വിദ്യാര്‍ഥിനി സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ച ശേഷം തനിക്ക് ഒരു നിമിഷം തരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി. ഞങ്ങള്‍ തിരിച്ചറിയില്‍ രേഖകള്‍ കാണിക്കില്ലെന്ന മുദ്രാവാക്യവും മുഴക്കിയാണ് അവര്‍ വേദിയില്‍ നിന്ന് ഇറങ്ങിയത്.
ജാദവ്പുര്‍ സര്‍വകലാശാലയോട് യാതൊരുതരത്തിലുമുള്ള അനാദരവും ഞാന്‍ കാണിക്കുന്നില്ല, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്.
എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ബിരുദദാനചടങ്ങ് നടക്കുന്ന വേദിക്ക് പുറത്തുള്ള ഗേറ്റിലിരുന്ന് എന്റെ സുഹൃത്തുക്കള്‍ പ്രതിഷേധിക്കുന്നുണ്ട്. – ദെബോസ്മിത ചൗധരി പറഞ്ഞു.
It is these women who are revolutionizing India
After receiving the gold medal at the #JadavpurUniversity Convocation. #DebsSmitaChaudhary tore the Citizenship Law Amendment (CAA) on stage. #NRC_CAA_Protest @ComradeMallu pic.twitter.com/ea8pOs1Ng5— RINCE KURIAN (@rinse_kurian) December 24, 2019
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ നിരവധി വിദ്യാര്ഥികള്ബിരുദ സര്‍ട്ടിഫിക്കറ്റ് വൈസ് ചാന്‍സലറുടെ കൈയില്‍ നിന്ന് വാങ്ങാന്‍ തയ്യാറായില്ല.
’25 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ വിട്ടുനിന്നു. ഞങ്ങള്‍ കോണ്വൊക്കേഷന് ഗൗണുകള്‍ അണിഞ്ഞിരുന്നു. എന്നാല്‍ പേരുകള്‍ വിളിച്ചപ്പോള്‍ വേദിയിലേക്ക് പോകാന്‍ തയ്യാറായില്ല. ഈ രീതിയിലാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്.’ മറ്റൊരു വിദ്യാര്‍ഥിയായ അര്‍കോപ്രഭോ ദാസ് പറഞ്ഞു.
ബിരുദദാന ചടങ്ങ് നടക്കുന്നതിന്റെ രാവിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണറുടെ കാറ് പ്രതിഷേധക്കാര്‍ വളഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് ജാദവ്പുര്‍ സര്‍വകലാശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക