കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് അടിയന്തരമായി രാജ്യം വിടാന്‍ നിര്‍ദേശം. നോര്‍വീജിയന്‍ സ്വദേശിയായ 71കാരി യാനെ മെറ്റെ ജോണ്സനോടാണ് എമിഗ്രേഷന്‍ അധികൃതര്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. തിങ്കളാഴ്ച ഫോര്‍ട്ട് കൊച്ചിയിലേക്ക് നടന്ന ലോങ് മാര്‍ച്ചില്‍ ഇവര്‍ പങ്കെടുത്തിരുന്നു.
വിസ ചട്ട ലംഘനം നടന്നതായി ചൂണ്ടിക്കാട്ടിയാണ് വിദേശ വനിതയെ മടക്കി അയക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ ഈ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിലോ മറ്റ് സമരങ്ങളിലോ പങ്കെടുക്കാന്‍ വിസ ചട്ടം അനവദിക്കുന്നില്ല. പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്ലക്കാര്‍ഡുയര്‍ത്തി നടക്കുന്ന യാനെയുടെ ചിത്രങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.
എമിഗ്രേഷന്‍ അധികൃതര്‍ ഇവര്‍ താമസിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുറിയിലെത്തി ഉടന്‍ രാജ്യം വിടണമെന്നുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്ന് ഉച്ചയോടെ അവര്‍ സ്വന്തം താട്ടിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക