കല്പറ്റ: ഈ വര്‍ഷത്തെ പത്മപ്രഭപുരസ്കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കല്പറ്റ നാരായണന് അധ്യക്ഷനും ഇ.പി.രാജഗോപാലന്‍, സുഭാഷ് ചന്ദ്രന് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്മാന് എം.പി. വീരേന്ദ്രകുമാര്‍ എം.പി. അറിയിച്ചു.
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്നും, കാല് നൂറ്റാണ്ടു പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം നല്‍കുന്നതെന്നും സമിതി പറഞ്ഞു.
1971-ല്‍ കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന ബേഡഡുക്ക ഗ്രാമത്തിലെ കര്‍ഷകനും ഫുട്ബോള്‍ കളിക്കാരനുമായ എ.സി.ചന്ദ്രന് നായരുടെയും ശ്യാമളയുടെയും മകനായാണ് സന്തോഷ് ഏച്ചിക്കാനം ജനിച്ചത്. ഭാര്യ: ജല്‍സ മേനോന്. മകന്: മഹാദേവന്.
ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, കൊമാല, നരനായും പറവയായും, പകല്‍ സ്വപ്നത്തില്‍ വെയിലു കായാന്‍ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന കൃതികള്‍. നിദ്ര, അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന് എവിടെയാണ്, അബി തുടങ്ങിയ സിനിമകള്‍ക്കും ഒട്ടേറെ ടെലിവിഷന്‍ പരമ്പരകള്‍ക്കും തിരക്കഥയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക