തിരുവനന്തപുരം: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക തുടരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കും.
പാണ്ടിത്താവളത്ത് ഹെലിപാഡായി ഉപയോഗിക്കുന്ന സ്ഥലത്തിന്റെ ബലത്തില്‍ ആശങ്കയുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ജനുവരി 6 ന് ശബരിമല ദർശനം നടത്താനാണ് തീരുമാനം.
നിലയ്ക്കൽ മുതൽ സന്നിധാനം വരെ സുരക്ഷ ഒരുക്കാൻ ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നടക്കുമോ എന്ന ആശങ്കയാണ് എന്നും തിരക്കുള്ളതിനാൽ സുരക്ഷാ ഏർപ്പാടുകൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
സന്നിധാനത്തും ഹെലിപാഡ് ഇറക്കാൻ സാധിച്ചില്ലായെങ്കിൽ നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കി അവിടെ നിന്ന് റോഡ് മാർഗം പമ്പയിൽ എത്താനാണ് തീരുമാനം. പമ്പയിൽ നിന്ന് കാൽനടയായോ ഡോളിയിലോ സന്നിധാനത്തേയ്ക്ക് തിരിക്കും.
രാഷ്ട്രപതി ദർശനം കഴ്ഞ്ഞു മടങ്ങുന്ന വരെ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനോ എന്ന കാര്യത്തിലും സംശയം തുടരുന്നു.
ഉന്നത പൊലീസ് യോഗത്തിലാകും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക.ഡിജിപി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തിയാകും സുരക്ഷയൊരുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക